വത്തിക്കാൻ സിറ്റി:ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയൻ ഷിക്കാഗോയിൽ നിന്ന്.റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 1955 സെപ്റ്റംബർ 14-ന് ചിക്കാഗോയിൽ ലൂയി മാരിയസ് പ്രെവോസ്റ്റിന്റെയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായി ജനിച്ചു.രണ്ടാം ലോകമഹായുദ്ധത്തിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി വെറ്ററനും സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ്. 1973-ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിനിലെ മൈനർ സെമിനാരിയിൽ നിന്ന് അദ്ദേഹം തന്റെ സെക്കൻഡറി പഠനം പൂർത്തിയാക്കി. 1977-ൽ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദം നേടി.
പുരോഹിതനാകാൻ തീരുമാനിച്ച പ്രെവോസ്റ്റ് 1977 സെപ്റ്റംബറിൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിനിൽ ചേർന്നു. 1978 സെപ്റ്റംബറിൽ അദ്ദേഹം തന്റെ ആദ്യ കുർബാനയും 1981 ഓഗസ്റ്റിൽ തന്റെ വിശുദ്ധ കുർബാനയും സ്വീകരിച്ചു.അടുത്ത വർഷം, ഷിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് അദ്ദേഹത്തിന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം ലഭിച്ചു.പ്രെവോസ്റ്റ് തന്റെ കരിയറിന്റെ ആദ്യഭാഗം അഗസ്റ്റീനിയക്കാർക്കുവേണ്ടി പ്രവർത്തിച്ചു. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും പെറുവിൽ ഒരു ഇടവക വികാരി , രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2023 ൽ അദ്ദേഹം കർദ്ദിനാളായി നിയമിതനായി. 2023 മുതൽ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായും 2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റിൻ ഓർഡർ ജനറലായും സേവനമനുഷ്ഠിച്ചു. 2023 ൽ, ഫ്രാൻസിസ് മാർപാപ്പ പ്രിവോസ്റ്റിനെ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായും നിയമിച്ചു, ഇത് മാർപ്പാപ്പ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നായിരുന്നു .സഭയുടെ ബിഷപ്പുമാരെ നിയമിക്കുന്ന ഓഫിസിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യൂഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്‌റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത് കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്‌ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കാണും
സെന്റ് പീറ്റേഴ്സ‌് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വലിയതോതിൽ സന്തോഷപ്രകടനങ്ങൾ ഉണ്ടായി. വെളുത്ത പുക കാണാൻ ആളുകൾ ഓടിക്കൂടി സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാർഥന നടത്തുകയും ചെയ പലരും.. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചുകൂടിയത്.വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്‌റ്റ റേയായിരുന്നു മുഖ്യകാർമികൻ.സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്. വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കൂടിനിന്ന ജനക്കൂട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.ഇപ്പോഴും ഒരു മിഷിനറിയായാണ് ഞാൻ എന്നെ കാണുന്നത്. എല്ലാ ക്രിസ്ത്യാനികളെയുംപോലെ എന്റെ വേല മിഷിനറിയാകുക എന്നതാണ്. സുവിശേഷം അറിയിക്കുക എന്നതാണ്" - മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു.


