ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തായി നിലവിലെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതാമെത്രാനായി അദിലാബാദ് മെത്രാനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടിനെയും മാര്‍പാപ്പ നിയമിച്ചു.
കാക്കനാട്: ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തായി നിലവിലെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതാമെത്രാനായി അദിലാബാദ് മെത്രാനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടിനെയും മാര്‍പാപ്പ നിയമിച്ചു. മാര്‍പാപ്പയുടെ നിയമന ഉത്തരവ് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മൗണ്ട് സെന്റ് തോമസില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതോടെ മാർ തോമസ് തറയിൽ ചുമതലയേൽക്കും. നിലവിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാനാണ്.നിലവിൽ ആദിലാബാദ് ബിഷപ്പാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ.ഷംഷാബാദ് അതിരൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ആർച്ച് ബിഷപ്പായതോടെയാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് അതിരൂപതയുടെ അധ്യക്ഷ പദവിയിൽ എത്തുന്നത്.