PRAVASI

അച്ചാമ്മ കോശി തലയ്ക്കൽ "ദി പോയറ്റ്സ് വൈഫ്"എന്ന റോസു പോലെ ധന്യ : ഫിലഡൽഫിയാ മലയാള സാഹിത്യ വേദി

Blog Image

ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, 2025, മെയ് 21ന് ഫിലഡൽഫിയയിൽ അന്തരിച്ച അച്ചാമ്മ കോശി തലയ്ക്കൽ, "ദി പോയറ്റ്സ് വൈഫ്" ("The Poet's Wife” ) എന്ന റോസു പോലെ, ധന്യയാണെന്ന്, ഫിലഡൽഫിയാ മലയാള സാഹിത്യ വേദി ( Literary Association of Malayalam Philadelphia-LAMP), അനുശോചന യോഗത്തിൽ പറഞ്ഞു. (മൃദുവായ മഞ്ഞയിലേക്ക് ക്രമേണ പിൻ വലിയുന്ന, അതിശയകരമായ മഞ്ഞ പൂക്കൾക്കും സിട്രസ് സുഗന്ധത്തിനും പേരുകേട്ടതാണ് “ദി പോയറ്റ്സ് വൈഫ്"എന്ന റോസ് ചെടി).

"പ്രശസ്തനായ എഴുത്തുകാരൻ, അദ്ധ്യാപകൻ, കവി, ഭക്തി ഗാന രചയിതാവ്, പിതാവ്, ഭർത്താവ് എന്നീ നിലകളിലെല്ലാം പ്രൊഫസർ. കോശി തലയ്ക്കൽ തീർത്ഥാടകനായെങ്കിൽ അതിനെല്ലാമുള്ള , രാസത്വരകമായി വർത്തിക്കുവാൻ സഹധർമ്മിണി എന്ന നിലയിൽ അച്ചാമ്മ കോശിയ്ക്ക് കഴിഞ്ഞു എന്നതാണ് സ്പഷ്ടം. ആ മഹതിയുടെ വേർപാടിൽ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി ദു:ഖിക്കുന്നു. കവിതയും റോസാപ്പൂക്കളും ഉത്കൃഷ്ട വികാരങ്ങളെ ഉണർത്താനുള്ള കഴിവിൽ പൊതുവായ ഒരു ത്രെഡ് പങ്കിടുന്നു. ഒരു കവി ശ്രദ്ധാപൂർവ്വം വാക്കുകൾ തിരഞ്ഞെടുത്ത് അർത്ഥം പകരുന്നതുപോലെ, “ദി പൊയറ്റ്സ് വൈഫ്” എന്ന റോസാപ്പൂവ് അതിമനോഹരമായ സൗന്ദര്യ നൃത്തത്തിൽ മഞ്ഞ പൂക്കൾ വിടർത്തുന്നു. ആ പൂക്കൾ കൊഴി യുമ്പോഴും, കവിയുടെ രചന പോലെ അതിൻ്റെ ഓർമകൾ തലമുറകളെ പ്രചോദിപ്പിക്കുന്നു, അവ്വിധം അച്ചാമ്മ കോശി തലയ്ക്കൽ ചിരസ്മരണീയയാകുന്നു. സന്തോഷം, സൗഹൃദം, പുതിയ തുടക്കങ്ങൾ, അഭിനന്ദനം, കൃതജ്ഞത, ഓർമ്മ എന്നിവയെ പ്രതീകപ്പെടുത്താൻ ‘ദി പൊയറ്റ്സ് വൈഫ്’ എന്ന മഞ്ഞ റോസാപ്പൂക്കൾ കഴിയുന്നതു പോലെ, അച്ചാമ്മ കോശി തലയ്ക്ക ലിന്, പ്രൊഫസ്സർ കോശി തലയ്ക്കലിൻ്റെ സാഹിത്യ പ്രവർത്തനങ്ങളടെ സഹയാത്രിക എന്ന നിലയിൽ സാധിച്ചു.” ഫിലഡൽഫിയാ മലയാള സാഹിത്യ വേദി, (Literary Association of Malayalam Philadelphia-LAMP), അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

ഫാ. എം കെ കുര്യാക്കോസ്, ജോർജ് നടവയൽ, അനിത പണിക്കർ, ജോർജ് ഓലിക്കൽ, ഫീലിപ്പോസ് ചെറിയാൻ, അലക്സ് തോമസ്, നീനാ പനയ്ക്കൽ, നിമ്മീ ദാസ്, എം പി ഷീല, സോയ നായർ, ശ്രീജിത് കോമത്ത്, ലൈലാ അലക്സ്, ഡോ. ആനീ ഏബ്രഹാം, രാജൂ പടയാറ്റി, വിൻസൻ്റ് ഇമ്മാനുവേൽ, ജോസ് ആറ്റുപുറം, നൈനാൻ മത്തായി എന്നിവർ അനുശോചന സന്ദേശം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.