PRAVASI

ഡോ. കെ. വാസുകി ഐ എ എസിന്‍റെ 'ദി സ്കൂള്‍ ഓഫ് ലൈഫ്' പ്രകാശനം ചെയ്തു

Blog Image

തിരുവനന്തപുരം: ഡോ. കെ. വാസുകി ഐഎഎസിന്‍റെ 'ദ സ്കൂള്‍ ഓഫ് ലൈഫ്' എന്ന പുസ്തകം വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. വ്യക്തിപരമായ യാത്രയും പ്രഫഷണല്‍ ഉള്‍ക്കാഴ്ചകളും സംയോജിപ്പിച്ച് ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചിന്തകള്‍ മുന്നോട്ടുവെക്കുന്നു. ഐ എ എസ് ഓഫീസര്‍, ഡോക്ടര്‍, അമ്മ എന്നീ നിലകളില്‍ നിന്നുള്ള അനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ എഴുത്തുകാരി, വ്യക്തിഗത ക്ഷേമത്തെ സാമൂഹികമായ ആരോഗ്യവുമായി ബന്ധിപ്പിക്കുന്നു. ആധുനിക ഉപഭോക്തൃ സംസ്കാരത്തിന്‍റെ മിഥ്യാധാരണകളെ അവര്‍ വിമര്‍ശനാത്മകമായി പരിശോധിക്കുകയും അവ നമ്മുടെ മൂല്യങ്ങളെയും മുന്‍ഗണനകളെയും എങ്ങനെ ബാധിക്കുന്നുവെന്ന് എടുത്തു കാണിക്കുകയും ചെയ്യുന്നു. ആത്മപരിശോധന, യോഗ, ധ്യാനം, മനഃശാസ്ത്ര ഗവേഷണം എന്നിവയിലൂടെ, മനുഷ്യ-പാരിസ്ഥിതിക പ്രതിസന്ധികളുടെ മൂലകാരണങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു. സന്തോഷകരവും ആരോഗ്യകരവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് സ്വന്തം ആന്തരിക യാത്രകള്‍ ആരംഭിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകമാണിത്. സ്വയം പ്രശംസിക്കുന്ന ഒരു ചരിത്രരേഖ എന്നതിലുപരി കെ. വാസുകിയുടെ ദി സ്കൂള്‍ ഓഫ് ലൈഫ്, 'ഒരു അപൂര്‍ണ്ണ മനുഷ്യനില്‍നിന്ന് ഒരു പൂര്‍ണ്ണ മനുഷ്യനല്ല, മറിച്ച് സ്വയം മെച്ചപ്പെട്ട ഒരു പതിപ്പിലേക്ക് മാറുന്നതിന്‍റെ സന്ദേശമാണ്' ഓരോരുത്തരും പരിണമിച്ചതിന്‍റെ സത്യസന്ധമായ വിവരണമാണ്. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കൃത്യമായതും സാര്‍വത്രികമായി ബാധകവുമായ പരിഹാരങ്ങളൊന്നും താന്‍ മുന്നോട്ടു വെക്കുന്നില്ലെന്ന് ഉറച്ചുനില്‍ക്കുന്ന അവര്‍, ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ അവരുടെ പ്രചോദനാത്മകമായ ജീവിതത്തിലേക്കും കരിയറിലേക്കും ഒരു നേര്‍ക്കാഴ്ച നമുക്കു നല്കുന്നു. 'എല്ലാം ചോദ്യം ചെയ്തുകൊണ്ടിരിക്കണം' എന്ന് അവര്‍ ആവശ്യപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥ എന്ന നിലയില്‍ കേരളത്തിന്‍റെ പുരോഗതിയില്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള വാസുകി ഒരു മെഡിക്കല്‍ ഡോക്ടര്‍ കൂടിയാണ്. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ഫൊക്കാന, ഫോമ സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഐഎഎസുകാരി കൂടിയാണ് വാസുകി. തൊഴില്‍ വകുപ്പ് സെക്രട്ടറി കൂടിയായ ഡോ. വാസുകിയില്‍ നിന്ന് പുസ്തകം മന്ത്രി ഏറ്റുവാങ്ങി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.