PRAVASI

ബലാത്സംഗത്തിന് ഇരയായി നിയമസഹായം ചോദിച്ച് എത്തിയ അതിജീവിതയെ പീഡിപ്പിച്ച മുന്‍ പ്ലീഡര്‍ പിജി മനു മരിച്ച നിലയില്‍

Blog Image

ബലാത്സംഗത്തിന് ഇരയായി നിയമസഹായം ചോദിച്ച് എത്തിയ അതിജീവിതയെ പീഡിപ്പിച്ച മുന്‍ പ്ലീഡര്‍ പിജി മനു മരിച്ച നിലയില്‍. കൊല്ലത്തെ വാടക വീട്ടിലാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഈ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കുകയായിരുന്നു.

പീഡനക്കേസില്‍ നിയമപോരാട്ടത്തിന് സഹായം ചോദിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം യുവതിയെ ആണ് മനു പീഡിപ്പിച്ചത്. കടവന്ത്രയിലെ ഓഫീസില്‍ എത്തിയപ്പോള്‍ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് യുവതിയുടെ മാതാപിതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം വാതില്‍ അടച്ചിട്ട് പീഡിപ്പിച്ചു. കേസില്‍ ഇരയായ താന്‍ പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടര്‍ന്നുള്ള ദീവസങ്ങളില്‍ ഫോണിലൂടെ അശ്‌ളീല സംഭാഷണം തുടര്‍ന്ന മനു കേസുമായി ബന്ധപ്പെട്ട കാര്യത്തിനെന്ന് പറഞ്ഞ്‌ വിളിച്ച് വരുത്തി പീഡനശ്രമം നടത്തി. പിന്നീട് യുവതിയുടെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് എത്തി വാതില്‍ തള്ളിത്തുറന്ന് ബലാല്‍സംഗം ചെയ്‌തെന്നും യുവതി പരാതിയില്‍ പറഞ്ഞു.

പോലീസില്‍ പരാതി എത്തിയതോടെ മനു ഒളിവില്‍ പോയിരുന്നു. പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനിടെ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജോലി രാജിവച്ച് പൊലീസില്‍ കീഴടങ്ങി. രോഗം പറഞ്ഞ് ഹൈക്കോടതിയില്‍ നിന്നും കര്‍ശന ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.