പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി. മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണും ലഭിച്ചു. മുൻ ഫുട്ബോൾ താരമായ ഐ എം വിജയനും സംഗീത അധ്യാപിക കെ ഓമനക്കുട്ടി അമ്മയ്ക്കും പത്മശ്രീ ബഹുമതി ലഭിച്ചു.
എം ടി വാസുദേവൻ നായരും മാരുതി സുസുകി മുൻ ചെയർമാൻ ഒസാമു സുസുകിയും ഉൾപ്പെടെ 7പേർക്കാണ് പത്മവിഭൂഷൺ നൽകിയത്. ധ്രുവുർ നാഗേശ്വർ റെഡ്ഡി (മെഡിസിൻ, തെലങ്കാന), റിട്ട. ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹർ (പബ്ലിക് അഫയേഴ്സ്, ചണ്ഡിഗഢ്), കുമുദിനി രജനികാന്ത് ലാഖിയ (കല, ഗുജറാത്ത്, ലക്ഷ്മിനാരായാണ സുബ്രഹ്മണ്യൻ (കല, കർണാടക), ശാർദ സിൻഹ (കല, ബിഹാർ) എന്നിവരാണ് പത്മവിഭൂഷൺ പുരസ്കാരം നേടിയത്.തമിഴ് നടൻ അജിത് കുമാർ, തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ, ഗായകൻ പങ്കജ് ഉദാസ്, സംവിധായകൻ ശേഖർ കപൂർ, ഗായകൻ അരിജിത് സിങ് എന്നിവരുള്‍പ്പെടെ 19 പേർക്കാണ് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. ആർ അശ്വിൻ എന്നിവരുൾപ്പെടെ 113 പേർക്ക് പത്മശ്രീ പുരസ്കാരങ്ങളും നൽകി.
റിപ്പബ്ലിക് ദിനത്തലേന്നാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മ പുരസ്കാര ജേതാക്കളുടെ പട്ടിക കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ബ്രസീലിൽ നിന്നുള്ള ഹിന്ദു ആത്മീയ നേതാവായ ജോനാസ് മസെത്തി, ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് എഴുതിയതിന് പ്രശസ്തരായ ട്രാവല്‍ ബ്ലോഗർ ദമ്പതികളായ ഹ്യൂ- കോളിൻ ഗാന്റ്സർ എന്നിവർ പത്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.
എംടിക്ക് പത്മവിഭൂഷണ്‍; ശോഭനയ്ക്കും ശ്രീജേഷിനും പത്മഭൂഷൺ; ‘പത്മ’ പ്രഭയില്‍ തിളങ്ങി കേരളം
പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിക്കും. നടി ശോഭനയ്ക്കും ഹോക്കി താരം പി.ആർ.ശ്രീജേഷിനും പത്മഭൂഷൺ കെ.ഓമനക്കുട്ടിയമ്മ, ഐ.എം.വിജയൻ എന്നിവർക്ക് പത്മശ്രീയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, നാടോടി ഗായിക ബാട്ടുല്‍ ബീഗം, എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്കാര ജേതാക്കളുടെ മുഴുവൻ പട്ടികയും ഇന്നുതന്നെ പുറത്തുവിടും.
ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി. സെർവിക്കൽ കാൻസര്‍ പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്‌ലയും അടക്കം നിരവധി വ്യക്തികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദര്‍ സിങ്ങ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ഷെയ്ഖ എ ജെ അല്‍ സബാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
ഭക്തിഗായകൻ ഭേരു സിംഗ് ചൗഹാൻ, പത്രപ്രവർത്തകൻ ഭീം സിംഗ് ഭാവേഷ്, നോവലിസ്റ്റ് ജഗദീഷ് ജോഷില, സെർവിക്കൽ കാൻസർ ചികിത്സാ രംഗത്തെ ഡോ. നീരജ ഭട്‌ല എന്നിവരും പത്മശ്രീ അവാർഡ് നേടിയവരിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളായ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പത്മ അവാർഡുകൾ നൽകുന്നത്. കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, സയൻസ്, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിലെ മികവിനാണ് പുരസ്കാരം സമ്മാനിക്കുന്നത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ട്രാവൽ ജേണലിസത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് “OG ട്രാവൽ ബ്ലോഗർമാരായ” ഹ്യൂ, കോളിൻ ഗാന്റ്സർ എന്നിവർക്ക് പത്മശ്രീ നൽകിയത്. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പാരമ്പര്യേതര സ്ഥലങ്ങളെയും ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ സംസ്കാരം, ചരിത്രം, ഭൂപ്രകൃതി എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുകയും ചെയ്ത ദമ്പതികൾ ഒരുമിച്ച് 30-ലധികം പുസ്തകങ്ങൾ രചിക്കുകയും 3000ത്തിലധികം ലേഖനങ്ങൾ, കോളങ്ങൾ, മാഗസിൻ ഫീച്ചറുകൾ എന്നിവ എഴുതുകയും ചെയ്തു.
ബ്രസീലിൽ നിന്നുള്ള ഒരു മെക്കാനിക്കൽ എഞ്ചിനീയറും ഹിന്ദു ആത്മീയ നേതാവുമായ ജോനാസ് മസെത്തിയും ലോകമെമ്പാടും ഇന്ത്യൻ ആത്മീയത, തത്ത്വചിന്ത, സംസ്കാരം എന്നിവ പ്രോത്സാഹിപ്പിച്ചതിന് പത്മശ്രീ അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഇടം നേടി. നിരവധി വർഷങ്ങളായി, വേദാന്ത ജ്ഞാനത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം ജനങ്ങൾക്ക് പ്രാപ്യമാക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു.
പത്മശ്രീ ലഭിച്ചവരിൽ ബിലാസ്പൂരിൽ നിന്നുള്ള ആപ്പിൾ കർഷകനായ ഹരിമാൻ ശർമയും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 1800 അടി ഉയരത്തിൽ താഴ്ന്ന ഉയരത്തിൽ വളരുന്ന ‘HRMN 99′’ എന്ന ആപ്പിൾ ഇനം വികസിപ്പിച്ചെടുത്തു. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടുപിടുത്തമാണ്.
പാരാലിമ്പിക് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ ഹർവീന്ദർ സിങ്ങിനും പത്മശ്രീ അവാർഡ് ലഭിച്ചു. 2024 ലെ പാരീസ് പാരാലിമ്പിക്സിൽ സ്വർണ്ണവും 2020 ലെ ടോക്കിയോ പാരാലിമ്പിക്സിൽ വെങ്കലവും നേടി.

