PRAVASI

വളർച്ചയുടെ അഞ്ചു വർഷം പൂർത്തിയാക്കി മലയാളി ലോ-എൻഫോഴ്‌സ്‌മെന്റ് സംഘടന; വാർഷിക വിരുന്നിൽ നിയമപാലക പ്രതിഭകളെ ആദരിച്ചു

Blog Image



ന്യൂയോർക്ക് : അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) തങ്ങളുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ  പ്രൗഢഗംഭീരമായ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംഘടന കൈവരിച്ച വളർച്ച, കരുത്തുറ്റ നേതൃത്വം, സമൂഹത്തിന് നൽകിയ സേവനം എന്നിവ വിളിച്ചോതുന്നതായിരുന്നു ഈ സംഗമം.

വിശിഷ്ട നിയമപാലക നേതാക്കളെയും, കമ്മ്യൂണിറ്റിക്ക് വിലപ്പെട്ട പിന്തുണ നൽകിയ പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു. നിയമനിർവ്വഹണ മേഖലയിലെ പ്രൊഫഷണലുകൾ, സർക്കാർ ഉദ്യോഗസ്ഥർ, വിവിധ കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി, ഐക്യത്തിന്റെയും മലയാളി നേട്ടങ്ങളുടെയും പ്രതീകമായി ഈ വേദി മാറി.

ലോ-എൻഫോഴ്‌സ്‌മെന്റ് സംഘടനയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ വളർച്ചയെപറ്റി,  പ്രസിഡന്റ് നിധിൻ എബ്രഹാം സംസാരിച്ചു.   ചെറിയ പിന്തുണ കൂട്ടായ്മയിൽ നിന്ന് ദേശീയ തലത്തിലുള്ള ഒരു പ്രസ്ഥാനമായി AMLEU മാറിയതായി അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം മുൻപ്, പരസ്പരം താങ്ങും തണലുമാകാൻ ശ്രമിച്ച ഏതാനും ഉദ്യോഗസ്ഥർ മാത്രമായിരുന്നു സംഘടനയിൽ.  ഇന്ന് ഞങ്ങൾ ഞങ്ങൾ ഒരു സംഘടനയേക്കാൾ ഉപരി അഭിമാനം, പ്രതിരോധശേഷി, സേവനം എന്നിവയിൽ കെട്ടിപ്പടുത്ത ഒരു ദേശീയ കുടുംബമാണ്.  അദ്ദേഹം പറഞ്ഞു.

പ്രതിബദ്ധതയ്ക്കു  നിയമപാലകാർക്ക് ആദരവ് :
 
എഫ്ബിഐ ബാൾട്ടിമോർ ഫീൽഡ് ഓഫീസിന്റെ സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് (SAC) എന്ന ഉന്നത പദവിയിൽ നിയമിതനായ ജിമ്മി പോൾ, അദ്ദേഹത്തിന്റെ അസാധാരണ നേതൃത്വത്തിനും പൊതുസേവനത്തിലുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരിക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനാണ്.

ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസിനെ, ദീർഘകാലമായുള്ള അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും സമൂഹത്തോടുള്ള ആജീവനാന്ത സേവനത്തിനും പ്രത്യേകം ആദരിച്ചു.

നിയമപാലന രംഗത്തിനപ്പുറം, സാമൂഹ്യ ഇടപെടലുകളിലൂടെ മികച്ച സ്വാധീനം ചെലുത്തിയ സ്ഥാപനങ്ങളെയും മറ്റു പ്രമുഖ വ്യക്തികളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

AMLEU കമ്മ്യൂണിറ്റിക്കുള്ള പിന്തുണ പരിഗണിച്ച് സ്പെക്‌ട്രം ഓട്ടോയ്ക്ക് പില്ലർ ഓഫ് ഗുഡ്‌വിൽ അവാർഡ് സമ്മാനിച്ചു. നിസ്വാർത്ഥമായ കാരുണ്യത്തിനും ദുരിതമനുഭവിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിലെ സമർപ്പണത്തിനും മുഹമ്മദ് ആമേന്  ഹ്യൂമാനിറ്റേറിയൻ അവാർഡ് ചടങ്ങിൽ സമ്മാനിക്കുകയുണ്ടതായി. കൂടാതെ, ന്യൂയോർക്ക് സംസ്ഥാനത്തുടനീളമുള്ള ഏഷ്യൻ അമേരിക്കൻ, പസഫിക് ഐലൻഡ് കമ്മ്യൂണിറ്റികളിൽ ശ്രദ്ധേയമായ നേതൃത്വം നൽകുന്ന സിബു നായർക്ക് AAPI ലീഡർഷിപ്പ് അവാർഡു  നൽകി.

മറ്റുള്ളവർക്ക് അവസരമൊരുക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന നേതൃത്വത്തെ അംഗീകരിക്കു ലോ-എൻഫോഴ്‌സ്‌മെന്റ് സംഘടനയുടെ  കാഴ്ചപ്പാടാണ് ഈ ആദരവുകൾക്ക് പിന്നിൽ.
വ്യക്തിഗതമായ നേട്ടങ്ങളല്ല മറിച്ചു സ്വപ്നങ്ങളുമായി അമേരിക്കൻ  മണ്ണിലെത്തിയ നമ്മുടെ മാതാപിതാക്കൾക്കും, ഇപ്പോൾ തങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളെ കാണുന്ന നമ്മുടെ കുട്ടികൾക്കും ലഭിച്ച വിജയമാണിത്.    ലഫ്റ്റനന്റ് നിധിൻ എബ്രഹാം കൂട്ടിച്ചേർത്തു.

 AMLEU സ്ഥാപിതമാകുന്നതിന് വളരെ മുൻപ് തന്നെ നിയമപാലന മേഖലയിൽ വഴി തുറന്ന മുൻഗാമികളെയും അദ്ദേഹം ആദരവോടെ സ്മരിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെ കോൺസൽ സേവാങ് ഗ്യാൽത്സെൻ, പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ഗ്ലോറിയ ഫ്രാങ്ക് എന്നിവർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം വിളിച്ചോതി.

മാർഗ്ഗനിർദ്ദേശം, നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കൽ, നിസ്വാർത്ഥ സേവനം എന്നിവയ്ക്കുള്ള പ്രതിബദ്ധതയിൽ AMLEU തുടർന്നും ഉറച്ചുനിൽക്കുമെന്നും  പ്രസിഡന്റ് നിധിൻ എബ്രഹാം പറഞ്ഞു.

സ്‌പെക്‌ട്രം ഓട്ടോ പരിപാടിയുടെ മുഖ്യ സ്പോൺസർ ആയിരുന്നു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും AMLEU നന്ദി രേഖപ്പെടുത്തി. AMLEU ട്രഷറർ  സാർജന്റ് ബ്ലെസ്സൻ മാത്യു പ്രധാന സ്പോൺസർമാർക്ക് പ്രത്യേകം നന്ദി അറിയിച്ചു. AMLEU-വിന്റെ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി ചീഫുമായ ഷിബു ഫിലിപ്പോസ് ഹൃദയസ്പർശിയായ നന്ദിപ്രസംഗം നടത്തി. ചടങ്ങുകളുടെ ഏകോപനത്തിന് നോബിൾ വർഗ്ഗീസ് നേതൃത്വം നൽകി. ബോർഡ് അംഗങ്ങൾക്കൊപ്പം അദ്ദേഹം പരിപാടിയുടെ കോർഡിനേറ്ററായും നിങ്ങൾ പ്രവർത്തിച്ചു.

മലയാളി ലോ-എൻഫോഴ്‌സ്‌മെന്റിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ :
പ്രസിഡന്റ്   -  ലഫ്റ്റനന്റ്  നിധിൻ എബ്രഹാം,
വൈസ് പ്രസിഡന്റ് - ചീഫ് ഷിബു ഫിലിപ്പോസ്,
സെക്രട്ടറി -  ലഫ്റ്റനന്റ്  നോബിൾ വർഗ്ഗീസ്,
ട്രഷറർ - സർജന്റ് ബ്ലെസ്സൻ മാത്യു,
സാർജന്റ് അറ്റ് ആംസ് - ഡാനി സാമുവൽ എന്നിവർ

ലഫ്റ്റനന്റ് നിധിൻ എബ്രഹാം , ലഫ്റ്റനന്റ് നോബിൾ വർഗീസ്,  സർജന്റ് ബ്ലെസ്സൻ മാത്യു എന്നിവരായിരുന്നു പരിപാടിയുടെ വിജയത്തിന് പിന്നിൽ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.