“ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിന് മറുപടിയായി, തീവ്രവാദികളുടെ ഏറ്റവും വലിയ ഒമ്പത് ഒളിത്താവളങ്ങൾ 22 മിനിറ്റിനുള്ളിൽ ഞങ്ങൾ നശിപ്പിച്ചു. സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കൾ കണ്ടിട്ടുണ്ട്.” - ബിക്കാനീറിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു,
“രക്തമല്ല, സിന്ദൂരമാണ് എന്റെ സിരകളിൽ തിളയ്ക്കുന്നത്” എന്നും മോദി പറഞ്ഞു. “... ഏപ്രിൽ 22 ന്, മതം ചോദിച്ചതിന് ശേഷം തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ നെറ്റിയിൽ നിന്ന് സിന്ദൂരം നീക്കം ചെയ്തു. പഹൽഗാമിൽ വെടിയുണ്ടകൾ ഉതിർത്തു, 140 കോടി ഇന്ത്യക്കാരെ അത് വേദനിപ്പിച്ചു' - പ്രധാനമന്ത്രി മോദി പറഞ്ഞു.
''അവർക്ക് സങ്കൽപ്പിക്കാനാവാത്ത ശിക്ഷ നൽകാൻ, നമ്മുടെ സർക്കാർ മൂന്ന് സേനകൾക്കും സ്വാതന്ത്ര്യം നൽകി. മൂന്ന് സേനകളും അത്തരമൊരു ‘ചക്രവ്യുഹം’ സൃഷ്ടിച്ചു, പാകിസ്ഥാനെ മുട്ടുകുത്തിച്ചു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

