ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാക് ഭീകരത തുറന്നുകാട്ടാൻ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഒരു ബഹുകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള സാധ്യത സജീവമായി പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ .പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുമെന്നാണ് റിപ്പോർട്ട്.
അതിർത്തി കടന്നുള്ള ഭീകരതയുടെ വിഷയത്തിൽ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. നിലവിൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടത്തുന്നുണ്ട്. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായി ധാരണയിലെത്താനാണ് ശ്രമമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

