PRAVASI

ശീലുകൾ ( ഗെഹീനയിലെ വിലാപങ്ങൾ )

Blog Image

പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ നിമിക്ഷങ്ങളിലെ  വികാരപ്രകടനങ്ങൾ . ഇവയെ നമുക്ക് ക്ളീഷേകൾ (  വഴങ്ങി പോയ ആശയം ) അഥവാ ശീലുകൾ എന്നും വിശേഷിപ്പിക്കാം . ഓരോ നാട്ടിനും നാട്ടുകാർക്കും അവരുടേതായ ശീലുകളും ശൈലികളും . പക്ഷെ ഇവയ്ക്കൊക്കെ പൊതുവായ ഒരു സ്വഭാവം . ഒരിക്കൽ
ശീലിച്ചാൽ പിന്നീടൊരിക്കലും മറക്കാത്ത ഒരു ശീലം .

ഒന്ന് വേദനിച്ചാൽ നാം പറയുന്ന ഒരു ശീലുണ്ട് " അയ്യോ എന്തൊരു വേദന " ആരും പറഞ്ഞു പഠിപ്പിച്ചതല്ല ഇതൊക്കെ  , കേട്ട് പഠിച്ചതാണ് , കണ്ടു പഠിച്ചതാണ് ഈ ശീലുകൾ .പക്ഷെ  ആരൊക്കെയോ നമ്മെ പഠിപ്പിച്ചു ; അയ്യോ എന്നോ വാക്കിന് പകരം , " ഈശ്വരാ  , കർത്താവെ , ഈശോയെ അല്ലെങ്കിൽ അല്ലാഹുവെ " എന്നിവയൊക്കെ ഉപയോഗിക്കാൻ .

ചിലരൊക്കെ ഇപ്പോഴും " അയ്യോ "
എന്ന് തന്നെ പറയുന്നു . ചെറുപ്പത്തിലേ  അമ്മമാർ മക്കളെ നിരുത്സാഹപ്പെടുത്തിയിരുന്നു " അയ്യോയിലെ അയ്യനെന്ന അക്രിസ്ത്യ ദൈവത്തെ വിളിക്കുന്നതിൽ താല്പര്യമില്ലാതെ .

മതാഹീഷ്ണത ചെറുപ്പത്തിൽ കുടുംബങ്ങളിൽ നിന്നു തന്നെ കുട്ടികളെ പഠിപ്പിക്കാതിരിക്കുകയാണുത്തമം   . ഹൈന്ദവമതം ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട് . അത് വളരേ ശ്ലാഖനീയവും മത സൗഹാർദ്ദത നിലനിർത്താൻ സഹായകരവും .

രസകരമായ മറ്റൊരു നൈമിഷിക വികാര പ്രകടനം കേരളത്തിൽ നാം കേൾക്കാറുള്ളത്  ഇങ്ങനെ :
രാവിലെ കാത്തു നിന്ന ബസ് ഇല്ലെന്ന് അറിയുമ്പോൾ , അറിയാതെ നമ്മളിൽ ഞാനുൾപ്പെടെ ചിലരെങ്കിലും പറയാറുള്ളത് ,
" മൈര് എന്ത് പറ്റിയോ ഈ നശിച്ച ബസ്സിന് "

എന്നാൽ ലേഖകൻ ഇൻഡോറിൽ  പഠിച്ചിരുന്ന കാലത്തു , ബസ്സ് കിട്ടാതെ വരുന്ന  , അവിടത്തെ നാട്ടുകാരിൽ ചിലരെങ്കിലും പറഞ്ഞിരുന്നു " മാ ചൂത് , മുച്ചേ ബസ്സ് നഹി മിലാ അല്ലെങ്കിൽ " ബെഹൻ ചൂത് , മുച്ചേ  ബസ്സ് നഹി മിലാ "

ഒരു ബസ്സ് ട്രിപ്പ് മുടങ്ങിയാൽ പറയുന്ന ഈ മോശം ശീലിന് അവരുപയോഗിക്കുന്നത് സ്വന്തം അമ്മയെയും പെങ്ങമ്മാരേയും കൂട്ടി ചേർത്തതായിരുന്നു .

" മദ്രാസി കാ മാ ചുതു " കേട്ടിരുന്നു ചിലപ്പോഴെങ്കിലും.

ഇവിടെ അമേരിക്കയിലും അരിശം വന്നാൽ " എം എഫ് ഉം , സ്പോർട്സ്മാൻഷിപ്പിൽ " സൺ ഓഫ് എ ബിച്ച് എന്നുമൊക്കെ പറയുക സാധാരണം .
ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ഏകദേശം 12 പ്രാവശ്യമെങ്കിലും എം എഫ് ഉപയോഗിച്ചില്ലെങ്കിലേ അത്ഭുതമുള്ളു . ( ഒറ്റ ഷോയിൽ തന്നെ )

അമേരിക്കയിലും യൂറോപ്പിലും സ്പാനിഷ് രാജ്യ ങ്ങളിലും ഫൂട് ബോൾ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും ഇങ്ങനെ തോറ്റാലും ജയിച്ചാലും കാണികളും കളിക്കാരും എം എഫ് കളും വാട്ട് ദെ എഫുകളും നിർലോഭം ഉപയോഗിക്കുന്നു . ലേഖകൻ പങ്കെടുത്തിരുന്ന ബോർഡ് ഓഫ് ഡിറക്ടര്സിന്റെ മീറ്റിംഗുകളിലും വല്ലപ്പോഴുമൊക്കെ ഇത്തരം എഫുകളും വാട്ട് ദി എഫുകളും .

മേല്പറഞ്ഞ ശീലുകൾ ഇവിടെ മറ്റു പല സാഹചര്യങ്ങളിലും ,  ഇഷ്ടപെടാത്തതോ , ഇഷ്ട്ടം കൂടുമ്പോഴോ  ,  ശാന്തി മൂഹൂർത്തത്തിന്റെ ഉച്ചകോടിയിലും ഉപയോഗിക്കപ്പെടുന്നു .


ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ എല്ലാ നാടുകളിലും , അവസരത്തിനൊത്തു ജീവിതത്തിന്റെ എല്ലാ മേഖലയിലും , അവരവരുടെ കംഫോര്ട് സോണിൽ നിന്ന് കൊണ്ട് ഇത്തരം നാടൻ ശീലുകൾ ഉപയോഗിക്കുന്നു .

ഇനിയെന്റെ കുട്ടനാട്ടിലെ ചില ശീലുകൾ

ഇവിടെ ഞാൻ കേട്ട് വളർന്ന ശീലുകൾ അല്പം തെറി മയം .
കുടുതലും കൊയ്‌ത്തു പാട്ടുകളും,  ഞാറ്റുവേല പാട്ടുകളും .
വയലാറിന്റെയും ഓ എൻ വിയുടെയും എന്തിനേറെ സിസ്റ്റർ മേരി ജോൺ ബെനീഞ്ഞയുടെ പാട്ടുകളും കവിതകളും . പക്ഷെ ഇവയിലെല്ലാം ശൃങ്കാര  രസം   കലർത്തിയെ അവർ പാടുകയൂള്ളൂ .

അൻപതുകളിലും അറുപതുകളിലുമൊക്കെ കുട്ടനാടൻ പാടശേഖരങ്ങളിൽ നിലമൊരുക്കുന്നതും കളപറിക്കുന്നതും ഞാറു നടുന്നതും കൊയ്യുന്നതും കറ്റ ചവിട്ടിമെതിക്കുന്നതും ഒക്കെ കൂടുതൽ ചെയ്തിരുന്നത് സ്ത്രീകൾ ആയിരുന്നു . ഇവരിൽ ചെറുമികളും , ഈഴവത്തിയും , നായരുപെണ്ണുങ്ങളും , ക്രിസ്ത്യൻ പെമ്പിളമാരും  .

കൈലിമുണ്ടു കണംകാലിനു തൊട്ടുമുകളിൽ , പുക്കിൾ കോടിക്ക്  താഴെ വരിഞ്ഞു മുറുക്കി , ജമ്പറുമിട്ടു നിരനിരയായി പണിതു മുൻപോട്ടു നീങ്ങുന്ന ആ സുന്ദരിമാർക്ക്  ഇത്തരം ശീലുകളൊന്നും തെറി പാട്ടുകളായിരുന്നില്ല , അവർക്കു പലപ്പോഴും ആവേശമുയർത്തുന്ന വേദനസംഹാരികളായിരുന്നു  . അവരാരും മോശക്കാരായില്ല .


ഇത്രയും ഞാൻ പറഞ്ഞതും  എഴുതിയതും , അടുത്ത കാലത്തായി എനിക്ക് പറയേണ്ടി വന്ന ചില പൂര തെറി പ്രായോഗങ്ങൾ ഓർത്തപ്പോഴാണ് . സഹധർമിണി ചിലപ്പോഴൊക്കെ ചോദിക്കാറുണ്ട് " ജോ എവിടെ നിന്നാണ് ഇത്രയും മോശമായ പദങ്ങൾ പഠിച്ചതെന്ന് "
ഉത്തരം ലളിതം . കുട്ടനാടൻ പാട ശേഖരങ്ങളിൽ ഒറ്റ കൃഷി മാത്രമുണ്ടായിരുന്ന ഒരു കാലം 1970 കൾ വരെ .
ആറുമാസത്തോളം പാടത്തു വെള്ളം കയറ്റി നിറക്കും . കൊയ്ത്തു കഴിഞ്ഞു അടുത്ത കൃഷിവരെ .


അതിരാവിലെ മുതൽ കേൾക്കാം അകലങ്ങളിൽ നിന്നും വെള്ളപ്പരപ്പിലൂടെ കാതുകളിലേക്കൊഴുകിവരുന്ന ഉഴവ് പാട്ടുകളും , നാടൻ ശീലുകളും . ഇവയിലൊക്കെ അന്നുകേട്ടിരുന്നു മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലും തെറികളും തെറി പാട്ടുകളും . മായും , കായും , പുയും , ആയുമൊക്കെ ആവോളം ചേർത്തുള്ള നീണ്ട പാട്ടുകൾ ,
എങ്ങനെയോ ഞാനുമിതൊക്കെ പഠിച്ചു .
ജോമെട്രിക്കും , അൽജിബ്രക്കുമൊക്ക മുട്ടകൾ കിട്ടിയിരുന്ന ജോയുടെ ജീവിതം അങ്ങനെ തെറിമയമായി .

ഇപ്പോൾ ഇവിടെ ഈ പ്രവാസിലോകത്തിപ്പോൾ സ്മാർട്ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്ന സെൽ ഫോൺ കാളുകൾ , ഉറ്റവരുടെയോ സുഹൃത്തുക്കളുടെയോ വിളികൾ എന്ന് ഫോൺ ഐ ഡിയിലൂടെ മനസിലാക്കാം . പക്ഷെ ഇതിനിടെയിലേക്കു കടന്നു വരുന്ന സ്പാം കാളുകൾ . ഏതു മയിരാനാണിതെന്നു  അറിയാതേ  ചോദിച്ചു പോകുന്നി ജോയെന്ന കുട്ടനാട്ടുകാരൻ  .

ഇപ്പോൾ  ജോലിയിൽ നിന്നും വിരമിച്ചു വിശ്രമജീവിതം
നയിക്കുന്നത് കാരണം സഹധർമിണി ഇപ്പോഴും പാസ്സന്ജർ സീറ്റിലിരുന്നു എന്റെയി തെറിവിളികൾ കേട്ട് അമ്പരന്നിരിക്കും .

ലേഖകനെപ്പോലെയുള്ള സീനിയർ സിറ്റിസൺ ഹൈ വെയിലുടെ കാറോടിച്ചുപോകുമ്പോൾ , പോകാനുള്ള എക്സിറ്റ് എടുക്കാൻ തയ്യാറാകുമ്പോഴായിരിക്കും , ഏതെങ്കിലും ദരിദ്രവാസി അനവസരത്തിൽ വാട്സാപ്പ് സന്ദേശങ്ങളോ അയക്കുക . സെൽഫോണിലൂടെ ജി പി എസ്  നോക്കുന്ന പലർക്കും ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചുരുക്കം ചില നിമിക്ഷങ്ങളാണീ പരോപകാരി സന്ദേശവാഹകർ  സമ്മാനിക്കുന്നത് . എന്റെ തെറികളിലെ അഗാധ പാണ്ഡിത്യം സഹധർമിണി മനസ്സിലാക്കുന്ന ചുരുക്കം സന്ദർഭങ്ങൾ .

ഇതെന്റെ  സ്വഭാവം. ഇതിനി മാറ്റാനാവുമെന്നു തോന്നുന്നില്ല . 

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.