ശനിയാഴ്ച വൈകിട്ട് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പ്രകോപനം തുടർന്ന് പാകിസ്ഥാൻ . ശ്രീനഗർ, ഉദംപൂർ, രജൗരി, അഖ്നൂർ, പൂഞ്ച് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. ബിഎസ്എഫിനോട് ശക്തമായി തിരിച്ചടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു. ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇന്ന് സമ്മതിച്ച ഉഭയകക്ഷി ധാരണ പാകിസ്ഥാൻ ലംഘിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.അതേസമയം, ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ പ്രൊജക്റ്റൈലുകളെ ഇന്ത്യൻ വ്യോമ പ്രതിരോധം നിർവീര്യമാക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കിട്ടു. ശ്രീനഗറിൽ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു.
രാത്രി 9 മണിയോടെ, ജമ്മു കശ്മീരിലെ കതുവ, കാർഗിൽ, റിയാസി, ബാരാമുള്ള, ശ്രീനഗർ, ഫിറോസ്പൂർ, ഉദംപൂർ എന്നിവിടങ്ങളിലും പഞ്ചാബിലെ പത്താൻകോട്ടിലും ബ്ളാക്ക് ഔട്ട് റിപ്പോർട്ട് ചെയ്തു. ഈ നഗരങ്ങളിൽ പലതിലും സൈറണുകൾ മുഴങ്ങി. രാജസ്ഥാനിലെ ജയ്‌സാൽമറിലും ബ്ളാക്ക് ഔട്ട് റിപ്പോർട്ട് ചെയ്തു.

