KERALA

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തില്‍ വീണ്ടും പണി തുടങ്ങിയോ?

Blog Image
കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദർസിങ് എന്ന ബണ്ടി ചോർ കേരളത്തില്‍ വീണ്ടും പണി തുടങ്ങിയോ? ബണ്ടി ചോറുമായി രൂപസാദൃശ്യമുള്ള ആളെ ആലപ്പുഴ വണ്ടാനത്തെ ബാറിൽ കണ്ടെത്തിയെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി.ബാറിലെ സിസിടിവി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ആള്‍ ബണ്ടി ചോര്‍ ആണെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദർസിങ് എന്ന ബണ്ടി ചോർ കേരളത്തില്‍ വീണ്ടും പണി തുടങ്ങിയോ? ബണ്ടി ചോറുമായി രൂപസാദൃശ്യമുള്ള ആളെ ആലപ്പുഴ വണ്ടാനത്തെ ബാറിൽ കണ്ടെത്തിയെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി.ബാറിലെ സിസിടിവി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ആള്‍ ബണ്ടി ചോര്‍ ആണെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

മുഴുക്കൈ ടീഷർട്ട് ധരിച്ചയാൾ ബീയർ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറിൽ നിന്നു ലഭിച്ചത്. പുറത്തു ബാഗ് തൂക്കിയിട്ടുണ്ട്. ഇയാൾ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകൾക്കും ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. ഹോട്ടലുകളിൽ പോലീസ് പരിശോധന നടത്തുകയാണ്. . ജനങ്ങളും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണമെന്നും പോലീസ് നിർദേശിച്ചു.

സമ്പന്നരുടെ വീടുകൾ കണ്ടുവച്ച ശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും മോഷ്ടിക്കുന്നതാണു രീതി. 2013ലാണ് ബണ്ടി ചോർ കേരളത്തില്‍ പിടിയിലായത്. അതിസുരക്ഷാ സംവിധാനങ്ങൾ മറികടന്നു തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളിൽ കയറിയാണ് മോഷണം നടത്തിയത്. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ, ലാപ്ടോപ്, മൊബൈൽ ഫോണുകള്‍ എന്നിവ കവര്‍ന്ന ബണ്ടി ചോറിനെ ജനുവരി 27ന് പുണെയിലെ ഹോട്ടലിൽ നിന്നു പിടികൂടി.

തിരുവനന്തപുരത്തെ കേസിൽ 10 വർഷത്തെ തടവിനു ശേഷം 2023 മാർച്ചിൽ പുറത്തിറങ്ങി. ഏപ്രിലിൽ ഡൽഹി പോലീസ് മോഷണത്തെ തുടര്‍ന്ന് ലക്നൗവിൽ നിന്നു പിടികൂടി. ഇന്ത്യയിൽ പലയിടത്തായി ഇയാൾക്കെതിരെ 500ൽ ഏറെ കേസുകളുണ്ട്. 2008ൽ റിലീസായ ‘ഓയേ ലക്കി ലക്കി ഓയേ’ എന്ന ഹിന്ദി ചിത്രം ബണ്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.