PRAVASI

മഴ തുടർന്നാൽ വീണ്ടും മണ്ണിടിയാൻ സാധ്യത;മുണ്ടക്കൈ ദുരന്തത്തില്‍ മരണം 365

Blog Image
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാലു മൃതദേഹങ്ങളാണ് ഇവിടെ നിന്നും ഇന്ന് കണ്ടെത്തിയത്. ചാലിയാറിൽ നിന്നും12 മൃതദേഹങ്ങളും ലഭിച്ചു.

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാലു മൃതദേഹങ്ങളാണ് ഇവിടെ നിന്നും ഇന്ന് കണ്ടെത്തിയത്. ചാലിയാറിൽ നിന്നും12 മൃതദേഹങ്ങളും ലഭിച്ചു. അഞ്ചാം ദിനം ആരെയും ജീവനോടെ കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച ദൗത്യം നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും.

ചൊവ്വാഴ്ച മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 365 ആയി. ഇവരിൽ 30 പേർ കുട്ടികളാണ്. ഇരുന്നൂറോളം ആളുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മഴ തുടർന്നാൽ പ്രദേശത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ദുരന്തബാധിത മേഖലയില്‍നിന്ന് മാറണമെന്ന് ആളുകൾക്ക് നിർദേശം നൽകി.

പൊലീസിന്റെയും ഫയർഫോഴ്‌സിൻ്റെയും നേതൃത്വത്തിൽ ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിലാണ് നടന്നത്. ഡ്രോൺ, ജലക്യാമറകൾ എന്നിവ ഉപയോഗിച്ച് ഫറോക്ക് സബ് ഡിവിഷനു കീഴിലെ തീരദേശ മേഖലയിൽ പ്രത്യേക പരിശോധന നടത്തി. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കൂടുതൽ ദൂരത്തേക്ക് ഒഴുകിയെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.