PRAVASI

ഫോമയിൽ മൂന്നു മലയാളി അസ്സോസിയേഷനുകൾക്കുകൂടി അംഗത്വം നൽകി

Blog Image

ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ  "ഫോമയിൽ" (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ്  ഓഫ് അമേരിക്കാസ്) പുതിയതായി മൂന്നു  അസ്സോസിയേഷനുകൾക്കുകൂടി അംഗത്വം നൽകിയതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അറിയിച്ചു. ഇതോടുകൂടി ഫോമയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസ്സോസിയേഷനുകളുടെ എണ്ണം എൺപത്തിയെട്ടായി ഉയർന്നു.  മോൻസി വര്ഗീസ് പ്രസിഡന്റായിട്ടുള്ള “കേരള സമാജം ഓഫ് യോങ്കേഴ്‌സ്”,  ജെയിംസ് മാത്യു പ്രസിഡന്റായിട്ടുള്ള “മലയാളി അസോസിയേഷൻ ഓഫ് ലോങ് ഐലൻഡ്”, ബിനീഷ് ജോസഫ് പ്രസിഡന്റായിട്ടുള്ള “മലയാളി സമാജം ഓഫ് ലീഗ് സിറ്റി”  എന്നീ സംഘനകൾക്കാണ് പുതിയതായി ഫോമയിൽ അംഗത്വം ലഭിച്ചത്. 
ചെയർമാൻ  വിജി ഏബ്രഹാമിന്റെ  നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ  തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ  ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ്  എന്നിവർ അടങ്ങിയ  ഫോമാ  ക്രെഡൻഷ്യൽസ്‌ കമ്മിറ്റി സൂക്ഷ്‌മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.  ഇനിയും മറ്റുചില അസ്സോസിയേഷനുകളുടെ അപേക്ഷകൾ ക്രെഡൻഷ്യൽസ്‌ കമ്മിറ്റിയുടെ  പരിഗണയിൽ ഉണ്ടെന്നും, ശുപാർശകൾ ലഭിക്കുന്നതനുസരിച്ചു അവർക്കും ഫോമയിൽ അംഗത്വം ലഭിക്കുന്നതാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിൽ  എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
പുതിയതായി ഫോമയിൽ അഫിലിയേറ്റ് ചെയ്ത “കേരളം സമാജം ഓഫ് യോങ്കേഴ്‌സ്”, “മലയാളി അസോസിയേഷൻ ഓഫ് ലോങ് ഐലൻഡ്”,” മലയാളി സമാജം ഓഫ് ലീഗ് സിറ്റി” എന്നീ മൂന്നു അസോസിയേഷനുകളും  മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളാണെന്നും, ഈ സംഘടനകളുടെ അംഗത്വം ഫോമക്ക് മുതൽക്കൂട്ടാണെന്നും  ഫോമാ ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറർ  സിജിൽ പാലക്കലോടി എന്നിവർ പറഞ്ഞു.  പുതിയതായി അംഗത്വം ലഭിച്ച മൂന്നു അസോസിയേഷനുകളെയും ഫോമയിലേക്ക് ഫാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ  വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.