PRAVASI

മണിയൻപിള്ള അഥവാ മണിയൻ പിള്ള

Blog Image


ഇന്ന് മേയ്  ഒന്ന് .....
തൊഴിലാളി ദിനം എന്ന രീതിയിൽ ഏവർക്കും  പരിചിതം ...
എന്നെ സംബന്ധിച്ച് , ' മണിയൻപിള്ള അഥവാ മണിയൻ പിള്ള' എന്ന ചിത്രത്തിന്റെ പിറന്നാൾ കൂടിയാണ് മെയ് ഒന്ന് . 1981 മെയ് ഒന്നിനാണ് ആ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്. എനിക്ക് പറയാനുള്ളത് ആ കഥ എങ്ങിനെ എന്റെ മനസ്സിൽ രൂപം കൊണ്ടു എന്നാണ് ...
എന്റെ അച്ഛന്റെ വീട് അമ്പലപ്പുഴയാണ് .റെയിൽവേ സ്‌റ്റേഷൻ മാസ്റ്ററായ അച്ഛനോടൊപ്പം  പലയിടത്തായിട്ടാണ് എന്റെ ബാല്യം കഴിച്ചു കൂട്ടിയത് . എന്നാൽ  ഓണത്തിനും മധ്യവേനലിനുമൊക്കെ അച്ഛൻ എന്നെ അമ്പലപ്പുഴയിൽ കൊണ്ട് വന്ന് കയറൂരി വിടും . 
ആഹാ ,,,എന്താ രസം !  അമ്പലപ്പുഴയിലെ  പുഴകളും തോടുകളും വയൽ പരപ്പുകളുമൊക്കെ  എന്നെ വല്ലാതെ ആകർഷിച്ചിരുന്നു . എന്നാൽ ,  അതിനേക്കാളൊക്കെ എന്നെ ആകർഷിച്ച "ഗോപാലിച്ചേട്ടനാണ് ' ഫോട്ടോയിൽ എന്നോടൊപ്പം നിൽക്കുന്നത് . 
നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു ഗോപാലി . ബെല്ലും ബ്രേക്കുമില്ലാത്ത ഒരു സിനിമാ ഭ്രാന്തൻ എന്നു  പറയാം .പരോപകാരിയുമാണ് . ഏതു വീട്ടിൽ എന്താവശ്യം വന്നാലും  ഗോപാലി അവിടെ ഉണ്ടാവും. മാറി മാറി വരുന്ന സിനിമകൾ മുടക്കമില്ലാതെ കാണുക ,  അതിന്റെ നോട്ടീസും പാട്ടു പുസ്തകവും ശേഖരിക്കുക, കണ്ട സിനിമാവിശേഷങ്ങൾ വീടുകൾ മാറി മാറി പ്രചരിപ്പിക്കുക, ഇതൊക്കെ ആയിരുന്നു 'ഗോപാലിച്ചേട്ടന്റെ ' ബാലലീലകൾ . ഗ്രാമവാസികൾക്ക് പ്രിയങ്കരനായ ഗോപാലിച്ചേട്ടനും ഞാനുമായി ഒരു തരം ഇണ പിരിയാത്ത സൗഹൃദം എങ്ങിനെയോ ഉടലെടുത്തു. ഒരു ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയുടെ പ്രതീകമായ ഗോപാലിച്ചേട്ടനെ ചുറ്റി പ്പറ്റി ഞാനൊരു കഥ മെനഞ്ഞെടുത്തു  ആ കഥ  ചർച്ചയായി വന്നപ്പോൾ വേണു നാഗവള്ളിയാണ്  ഗോപാലിച്ചേട്ടനെ 'മണിയൻപിള്ള " എന്ന്  നാമകരണം ചെയ്തത് . ഇതെഴുതുമ്പോഴും ഗോപാലിച്ചേട്ടന്റെ സ്വത സിദ്ധമായ ചേഷ്ടകൾ എന്റെ മനസ്സിലേക്ക് ഓടി വരുന്നു ...
മണിയൻപിള്ള ഷൂട്ടിങ്ങിനു മുൻപ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിയുക്തനായ രാജുവിനെ (മണിയൻപിള്ള രാജു എന്ന് പറഞ്ഞാലേ ശരിയാവു )അമ്പലപ്പുഴയിൽ കൊണ്ട് വന്നു ഗോപലായ ചേട്ടനെ പരിചയപ്പെടുത്തി ..രാജു നന്നായി നിരീക്ഷിക്കുകയും ആ കഥാപാത്രത്തെ അനുഭവവേദ്യമാക്കുകയും ചെയ്തു എന്ന് പറയാം ...
ഏഷ്യാനെറ്റിന്റെ ഒരു ഓണപ്പരിപാടിയിൽ എന്നോടൊപ്പം ഗോപാലിച്ചേട്ടനും പങ്കെടുത്തത് ഞാൻ ഓർത്തു പോകുന്നു .
എന്ന് ഞാൻ അമ്പലപ്പുഴയിൽ കാലു കുത്തിയാലും  ഗോപാലി ചേട്ടൻ അറിഞ്ഞിരിക്കും, എന്നെ  കണ്ടിരിക്കും .അമ്പലത്തിലെ പ്രസാദം എനിക്ക് സമ്മാനിക്കും .ഞാൻ നെറ്റിയിൽ ചന്ദനം തൊടുന്നത് നിറകണ്ണുകളോടെ നോക്കി ഗോപാലിച്ചേട്ടൻ പറയും ...
"വല്ലപ്പോഴുമൊക്കെ വന്ന് അമ്പലപ്പുഴ കൃഷ്ണനെ കണ്ടാമതി ..ചന്ദ്രന് ( എന്റെ ചെല്ലപ്പേര് ) ഒരു കൊഴപ്പോം വരില്ല . .."
ഞാൻ ഓർത്തു പോകയാണ് ...എന്റെ ഒരു സിനിമാക്കഥക്കു കാരണഭൂതനായ ഒരാൾ . ...
രാജു എന്ന ഒരു സാധാരണക്കാരനെ അറിയപ്പെടുന്ന  ഒരു നടനാകാൻ കാരണമായ ഒരാൾ ..
 വ്യസനത്തോടെ പറയട്ടെ,2013 ജനുവരി 8 നു  ഗോപാലിച്ചേട്ടൻ കാലയവനികക്കുള്ളിൽ മറഞ്ഞു.. .
എന്നെ സംബന്ധിച്ചു മെയ് ഒന്ന് തൊഴിലാളിദിനം മാത്രമല്ല ....ഗോപാലിച്ചേട്ടൻ എന്ന മണിയൻപിള്ളയെ കേരളക്കര അറിഞ്ഞ ദിവസം കൂടിയാണ് . ചിത്രത്തിന്റെ നിർമ്മാതാവായ  ദിവംഗതനായ ശ്രീ ഈ .ജെ  പീറ്ററിനെയും  ഞാൻ വിനയപൂർവ്വം സ്മരിക്കുന്നു 
that's ALL your honour !

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.