PRAVASI

മക്കളെ സ്വകാര്യ സ്കൂളിൽ വിടാൻ പണമുണ്ട്, പ്രിയദർശിനി സൗജന്യ ബസിൽ തള്ളിക്കയറുന്നു; സ്ത്രീകളുടെ പെരുമാറ്റത്തെ വിമർശിച്ച് മന്ത്രി

Blog Image

പാലക്കാട്: സ്ത്രീകൾക്കായി സർക്കാർ ഏർപ്പെടുത്തിയ പ്രിയദർശിനി സൗജന്യ ബസ് യാത്രയെയും ജനങ്ങളുടെ ജീവിതരീതിയെയും വിമർശിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായത്. സാമ്പത്തിക ബുദ്ധിമുട്ട് പറയുമ്പോഴും സ്വകാര്യ സ്കൂളുകളിലും ആശുപത്രികളിലും പണം നൽകി സേവനം തേടുന്ന ജനങ്ങൾ, സൗജന്യയാത്ര വരുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകളിൽ തള്ളിക്കയറുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഫീസില്ലാത്ത സ്കൂളുകളിലേക്ക് മക്കളെ അയക്കാൻ തയ്യാറാകാത്തവർ, ബസ് വരുമ്പോൾ സൗജന്യ യാത്രയ്ക്കായി കെ.എസ്.ആർ.ടി.സിയിലേക്ക് തള്ളിക്കയറുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അസുഖം വന്നാൽ സൗജന്യ ചികിത്സ ലഭ്യമായ സർക്കാർ ആശുപത്രികൾ ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നവർ പിന്നീട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഈ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം. അതേസമയം, മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് പി.കെ. ശ്രീമതി ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.