PRAVASI

സ്വാമി വിവേകാനന്ദ സ്മാരക അനുസ്മരണ ചടങ്ങ് ഇന്ത്യൻ കോൺസുലേറ്റിൽ

Blog Image

ഷിക്കാഗോ: ഇന്ത്യൻ കോൺസുലേറ്റ്, ഷിക്കാഗോയിൽ സംഘടിപ്പിച്ച സ്വാമി വിവേകാനന്ദ സ്മാരക അനുസ്മരണ ചടങ്ങിൽ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു. ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര മുഖ്യാതിഥിയായി സന്നിഹിതനായിരുന്നു. ഇന്ത്യൻ കോൺസുൾ ജനറൽ സോമനാഥ് ഘോഷ് ഉൾപ്പെടെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഫൊക്കാന (FOKANA) നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, മുൻ ഫോമ്മ (FOMAA) നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കള0 (Sunny Vallikalam), എ.ഐ.ഇ.എ.ഒ (AIEAO) പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സ്വാമി വിവേകാനന്ദന്റെ ജീവിതവും സന്ദേശങ്ങളും അനുസ്മരിച്ചു.

1863-ൽ ജനിച്ച സ്വാമി വിവേകാനന്ദൻ ഭാരതത്തിന്റെ ആത്മീയ പൈതൃകം ലോകവേദിയിൽ ഉയർത്തിക്കാട്ടിയ മഹാനായ സന്യാസിയും ചിന്തകനുമായിരുന്നു. 1893-ൽ ഷിക്കാഗോയിൽ നടന്ന ലോകമത സമ്മേളനത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെ അദ്ദേഹം ലോകശ്രദ്ധ നേടി. മതസൗഹാർദ്ദം, മനുഷ്യസേവനം, യുവജനശക്തി, ആത്മവിശ്വാസം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.

സ്വാമി വിവേകാനന്ദന്റെ ആശയങ്ങൾ ഇന്നും യുവജനങ്ങൾക്ക് പ്രചോദനമായി തുടരുകയാണ്. മനുഷ്യസേവനമാണ് ദൈവസേവനമെന്ന അദ്ദേഹത്തിന്റെ സന്ദേശം സമൂഹനിർമ്മാണത്തിനും രാഷ്ട്രപുരോഗതിക്കും വഴികാട്ടിയായി നിലകൊള്ളുന്നു. വിദ്യാഭ്യാസം, ആത്മീയത, സാമൂഹിക പ്രതിബദ്ധത എന്നിവയുടെ സമന്വയത്തിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും ഉന്നമനമാണ് അദ്ദേഹം ലക്ഷ്യമിട്ടത്.

ചടങ്ങിൽ പങ്കെടുത്തവർ സ്വാമി വിവേകാനന്ദന്റെ മഹത്തായ സംഭാവനകളെ അനുസ്മരിക്കുകയും, അദ്ദേഹത്തിന്റെ സന്ദേശങ്ങൾ പുതിയ തലമുറകളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
പരിപാടിക്ക് ശേഷം വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നും കലാപരിപാടികളും നടന്നു. തുടർന്ന് നടന്ന സൗഹൃദസംഗമത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.