LITERATURE

മഹേശ്വറിന്റെ അലീന ചെന്നൈയിലുണ്ട്

Blog Image
ചെന്നൈയിൽ നിന്നുള്ള നടിയാണ് ആ പാട്ടിൽ അലീനയായി എത്തിയതെന്നും പിന്നീട് അവരെ ഇതുവരെ കണ്ടിട്ടില്ലെന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിനയമൊക്കെ വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിർമല ഇപ്പോൾ. എന്നാൽ ദേവദൂതൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് നിർമലയുടെ പോസ്റ്റിനു താഴെ നിറയുന്നത്. അഭിമുഖത്തിലെ വിനീതിന്റെ വാക്കുകൾ സ്റ്റോറിയായി പങ്കുവച്ച് നന്ദിയും അറിയിച്ചിട്ടുണ്ട് നിര്‍മല.

സിബി മലയിലിന്റെ സംവിധാനത്തിൽ കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് 24 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച മോഹൻലാൽ ചിത്രം ദേവദൂതന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ദേവദൂതൻ ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയിരുന്നു. കേരള ബോക്സ് ഓഫീസിൽ മാത്രം 30 ലക്ഷമാണ് നേടിയിരിക്കുന്നത്. ബാക്കി 20 ലക്ഷം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള കളക്ഷനാണ്. 2000-ൽ പുറത്തിറങ്ങിയ പരാജയ ചിത്രമായിരുന്നു ദേവദൂതൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

മികച്ച പാട്ടുകളാലും വിഷ്വലുകളാലും അഭിനയ മികവുകൊണ്ടും സമ്പന്നമാണ് പടം. സിനിമയിലെ കരളെ നിൻ കൈ പിടിച്ചാൽ എന്ന ​ഗാനം കാലമിത്ര കഴിഞ്ഞിട്ടും ആളുകളുടെ പ്ലേലിസ്റ്റ് ഭരിക്കുന്ന ഒന്നാണ്. ആ പാട്ടും അതിലെ നായികയും നായകനും എല്ലാം ഏറെ പ്രിയപ്പെട്ടതാണ്. അതിലെ നായകൻ വിനീതിനെ നമുക്ക് വേറെ സിനിമകളിലൂടെയും പരിചിതമാണ്. എന്നാൽ നായികയുടെ ചെറുപ്പകാലം അഭിനയിച്ച നടിയെ പറ്റി ആർക്കും അധികം അറിയില്ല. ചെന്നൈ സ്വദേശിനിയായ നിർമല ശ്യാം ആയിരുന്നു ജൂനിയർ അലീനയെ അവതരിപ്പിച്ചത്.

ഒരഭിമുഖത്തില്‍ നടൻ വിനീത് കുമാർ ആണ് നിർമലയുടെ കാര്യം സൂചിപ്പിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള നടിയാണ് ആ പാട്ടിൽ അലീനയായി എത്തിയതെന്നും പിന്നീട് അവരെ ഇതുവരെ കണ്ടിട്ടില്ലെന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിനയമൊക്കെ വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിർമല ഇപ്പോൾ. എന്നാൽ ദേവദൂതൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് നിർമലയുടെ പോസ്റ്റിനു താഴെ നിറയുന്നത്. അഭിമുഖത്തിലെ വിനീതിന്റെ വാക്കുകൾ സ്റ്റോറിയായി പങ്കുവച്ച് നന്ദിയും അറിയിച്ചിട്ടുണ്ട് നിര്‍മല.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.