LITERATURE

മരണമില്ലാത്തവര്‍ ( കവിത )

Blog Image
“നടയടയ്ക്കാറായ് വേഗം വാ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട്    കുട്ടിയായ എനിക്കൊരിക്കലും  എത്തിപ്പിടിക്കാനാവാത്ത വേഗത്തില്‍,  അമ്പലത്തിലേക്കിറങ്ങിയോടാനും അമ്മയ്ക്കൊരു  നിമിഷാര്‍ദ്ധംപോലു- മിപ്പോൾ ആവശ്യമില്ല.

മരിച്ചവര്‍ തിരിച്ചുവരുന്നത് 
സ്വപ്നങ്ങളിലാണ്‌. പിന്നെ,  
മരണമില്ലാത്ത  ഓര്‍മകളിലും! 

മരിക്കുന്നവരെവിടേക്കാണ്
പോകുന്നത്....?

മരണമൊരവസാന-
യാത്രയാവാനിടയില്ല.  
സ്വപ്നങ്ങളില്‍, അതിരുകളില്ലാത്ത 
കാലങ്ങളിലൂടെ, മരിച്ചവരിങ്ങനെ 
ഒഴുകിനടക്കും. 
മരണത്തിലേക്കും തിരിച്ചും!

എന്‍റെ സ്വപ്നങ്ങളിലെപ്പോളും  
അമ്മ പണിത്തിരക്കിലാണ്.
എന്നിട്ടും അമ്മയിടയ്ക്കൊക്കെ 
മരണത്തിലേക്ക് പോകാറുണ്ട്.
പക്ഷേ, പണ്ട് “അമ്മവീട്ടില്‍” 
പോയിരുന്നതുപോലെ,    
പോയിട്ടു വേഗം തിരിച്ചുവരും.

കിഴക്കേപ്പറമ്പിലെ  
ചവറടിച്ചു തീയിടാനും  

വെള്ളിവരകള്‍നിറഞ്ഞ 
മുടിയുമായി, തെക്കെച്ചുമരിലെ,   
കടലാസുമാലചാര്‍ത്തിയ 
ഫോട്ടോയില്‍ ഒതുങ്ങി-
ക്കൂടിയിരിക്കാനും 

“നടയടയ്ക്കാറായ് വേഗം വാ”
എന്നു വിളിച്ചുപറഞ്ഞുകൊണ്ട്   
കുട്ടിയായ എനിക്കൊരിക്കലും 
എത്തിപ്പിടിക്കാനാവാത്ത വേഗത്തില്‍, 
അമ്പലത്തിലേക്കിറങ്ങിയോടാനും
അമ്മയ്ക്കൊരു 
നിമിഷാര്‍ദ്ധംപോലു-
മിപ്പോൾ ആവശ്യമില്ല.

പ്രസാദ്‌ പഴുവില്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.