PRAVASI

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വിടവാങ്ങി

Blog Image
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് സിപിഎം വിശേഷിപ്പിക്കുന്ന ചൊക്ലി സ്വദേശി പുതുക്കുടി പുഷ്പന്‍ (54) വിടവാങ്ങി. 1994 നവംബർ 25ന് പാർട്ടിയുടെ സ്വശ്രയ കോളേജ് സമരത്തിനിടയിൽ പുഷ്പന് വെടിയേറ്റിരുന്നു. സുഷുമ്നനാഡി തകര്‍ന്ന് മുപ്പത് വർഷത്തോളമായി കിടപ്പിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിൽ വച്ചാണ് അന്ത്യം

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് സിപിഎം വിശേഷിപ്പിക്കുന്ന ചൊക്ലി സ്വദേശി പുതുക്കുടി പുഷ്പന്‍ (54) വിടവാങ്ങി. 1994 നവംബർ 25ന് പാർട്ടിയുടെ സ്വശ്രയ കോളേജ് സമരത്തിനിടയിൽ പുഷ്പന് വെടിയേറ്റിരുന്നു. സുഷുമ്നനാഡി തകര്‍ന്ന് മുപ്പത് വർഷത്തോളമായി കിടപ്പിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിൽ വച്ചാണ് അന്ത്യം.

ആഗസ്റ്റ് രണ്ടിന് വൈകിട്ട് ആരോഗ്യനില വഷളായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

കൂത്തുപറമ്പിലെ അർബൻ സഹകരണബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയായിരുന്ന എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കെകെ രാജീവൻ, മധു, ഷിബുലാൽ, ബാബു, റോഷൻ എന്നിവർ കൊല്ലപ്പെട്ടു. പുഷ്പൻ അടക്കം ആറോളം പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.