PRAVASI

സ: സീതാറാം യച്ചൂരി അനുസ്മരണവും സെമിനാറും, ബിനോയ് വിശ്വം പങ്കെടുക്കുന്നു

Blog Image
സമകാലിക ഇൻഡ്യയിൽ മതേതരത്വവും ജനാധിപത്യവും അപകടത്തിലാകുന്നതു മനസ്സിലാക്കി അതുയർത്തിപ്പിടിക്കാൻ നേതൃത്വം നൽകിയ സഖാവ് യച്ചൂരിയുടെ വേർപാടിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും , നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ ഒരു സെമിനാറും ചിക്കാഗോയിലുള്ള കേരള കൾച്ചറൽ സെൻററിന്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 17 ന് വൈകുന്നേരം 7:30 ന് ചിക്കാഗോ മോർട്ടൻ ഗ്രോവിലുള്ള സെൻറ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ നടക്കുന്നു.

"എന്റെ ജീവനേ അവർക്ക് എടുക്കുവാൻ കഴിയു. ഞാൻ മുന്നോട്ടു വച്ച ആശയങ്ങൾ ഇവിടെ തന്നെയുണ്ടാകും , നിങ്ങൾ അതിന്റെ പ്രചാരകരാകുക" സോക്രട്ടറീസ്.  നമ്മളിൽ നിന്ന് വേർപെട്ടു പോകുന്ന ചിലരുടെ ആശയങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കും, അത് രക്തസാഷിത്വമാണെങ്കിലും സ്വാഭാവിക മരണമാണെങ്കിലും. ആ ചിലരിൽ ഒരാളാണ് സഖാവ് സീതാറാം യച്ചൂരി.

മികച്ച പാർലമെന്റെറിയനും വാഗ്മിയും വരേണ്യതയിൽ നിന്ന് ഇറങ്ങി വന്ന് അദ്ധ്വാനിക്കുന്നവർക്കും, പാർശ്വവൽക്കപ്പെട്ടവർക്കുമായി ജീവിതം സമർപ്പിക്കപ്പെട്ട ഒരു പോരാളിയും, ഒരു സൈദ്ധാന്തികനും , ഒരു നയ തന്ത്രജ്ഞനുമായിരുന്ന സീതാറാം യച്ചൂരി അകാലത്തിൽ നമ്മെ വിട്ടു പോയിരിക്കുന്നു. സമകാലിക ഇൻഡ്യയിൽ മതേതരത്വവും ജനാധിപത്യവും അപകടത്തിലാകുന്നതു മനസ്സിലാക്കി അതുയർത്തിപ്പിടിക്കാൻ നേതൃത്വം നൽകിയ സഖാവ് യച്ചൂരിയുടെ വേർപാടിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും , നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ ഒരു സെമിനാറും ചിക്കാഗോയിലുള്ള കേരള കൾച്ചറൽ സെൻററിന്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 17 ന് വൈകുന്നേരം 7:30 ന് ചിക്കാഗോ മോർട്ടൻ ഗ്രോവിലുള്ള സെൻറ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ നടക്കുന്നു. സഖാവ് യച്ചൂരിയുടെ സമകാലികനായി രാഷ്ട്രീയത്തിലും , അടുത്ത സുഹൃത്തായിയും പ്രവർത്തിച്ചിട്ടുള്ള മുൻ മന്ത്രിയും,  മുൻ പാർലമെൻറ് മെമ്പറും , സി. പി. ഐ സ്റ്റേറ്റ് സെക്രട്ടറിയുമായ സഖാവ് ബിനോയ്  വിശ്വം , യച്ചൂരി അനുസ്മരണത്തിലും സെമിനാറിലും മുഖ്യാധിതിയായി പങ്കെടുക്കുന്നു.

ചിക്കാഗോയിലെ വിവിധ രാഷ്ട്രീയ , സാമൂഹിക സംഘടനാ നേതാക്കൾ യച്ചൂരി അനുസ്മരണം നടത്തുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും സംഘാടകർ സാദരം ക്ഷണിക്കുന്നു.

.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.