KERALA

അന്ന് എം.വി.ഡി സാക്ഷി; യദുവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടി റോഷ്ന

Blog Image
ഡ്രൈവര്‍ യദു തന്നോട് മോശമായി പെരുമാറിയ കാര്യം താന്‍ എംവിഡിയെ അറിയിച്ചതാണെന്നും എന്നാല്‍ സംഭവം വേഗം സോള്‍വ് ചെയ്ത് വിടാനാണ് എംവിഡി ശ്രമിച്ചതെന്നും നടി റോഷ്ന ആന്‍ റോയ്.

ഡ്രൈവര്‍ യദു തന്നോട് മോശമായി പെരുമാറിയ കാര്യം താന്‍ എംവിഡിയെ അറിയിച്ചതാണെന്നും എന്നാല്‍ സംഭവം വേഗം സോള്‍വ് ചെയ്ത് വിടാനാണ് എംവിഡി ശ്രമിച്ചതെന്നും നടി റോഷ്ന ആന്‍ റോയ്. അന്ന് നടന്ന കാര്യങ്ങള്‍ക്കെല്ലാം എംവിഡി സാക്ഷിയാണെന്ന് പറഞ്ഞ റോഷ്ന എന്നാല്‍ ഇപ്പോള്‍ എംവിഡി പോലും രംഗത്ത് വരുന്നില്ലയെന്ന് ചൂണ്ടികാട്ടി. ഞാന്‍ മിനിഞ്ഞാനാണ് ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത കാണുന്നത്. ഇദ്ദേഹത്തിന്റെ ഫോട്ടോ അതിലുണ്ടായിരുന്നു, അത് ഞാന്‍ സ്‌ക്രീന്‍ ഷോട്ടായിട്ട് ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം വെച്ചിട്ടുണ്ട്. ഞാന്‍ ആ ഫോട്ടോ കണ്ടപ്പോതന്നെ വേരിഫൈ ചെയ്തു. എനിക്ക് ഒരു പ്രശ്നം ഉണ്ടായപ്പോ ഇദ്ദേഹം എന്നോട് ഇതുപോലെ തന്നെ സംസാരിച്ച വ്യക്തിയാണെന്നുള്ളത് എനിക്ക് കണ്ടപ്പോള്‍തന്നെ മനസ്സിലായി. കുറച്ച് നാളുകള്‍ക്ക് മുന്നേ നടന്ന സംഭവം ആയതുകൊണ്ട് അത് എങ്ങനെ പോകും എന്നെനിക്കറിയില്ല. ചിലപ്പോ പലരുടേയും ശബ്ദങ്ങള്‍ പുറത്തുവരുമ്പോഴായിരിക്കും നമുക്കും പറയാന്‍ പ്രേരണ തോന്നുക. ഇന്നലെ അത് കണ്ടപ്പോള്‍ ആര് എന്ത് എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. ഇതില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയറോട് എങ്ങനെയാണ് പെരുമാറിയത് എന്ന് ഞാന്‍ കണ്ടത് വളരെ വൈകിയാണ്. ഞാന്‍ ഗൂഗിളില്‍ പോയിട്ടാണ് കണ്ടത്. അപ്പോള്‍ തന്നെ വേരിഫൈ ചെയ്തു ഇയാള്‍ തന്നെയാണെന്നുള്ളത്. അതിന് ശേഷം ഞാന്‍ ആ പോസ്റ്റ് ടൈപ് ചെയ്ത് പോസ്റ്റ് ചെയ്തു. അതിന് കുറേ കമ്മന്റ്സ് വന്നു. പിന്നീടാണ് അതെ കുറച്ച് സംസാരിച്ചു കഴിഞ്ഞാല്‍ ഇതില്‍ വ്യക്തത വരുത്താം എന്ന് വിചാരിച്ചിട്ടാണ് ലൈവ് വന്നത്. അതില്‍ ഡീറ്റെയില്‍ഡ് ആയിട്ടൊന്നും സംസാരിച്ചിട്ടില്ല. എനിക്ക് പറയാനുള്ളതെല്ലാം എന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ക്ലിയറായിട്ട് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നം എനിക്കുണ്ടായതാണ് അത് പുറത്തറിയണം എന്ന് വിചാരിച്ച് തന്നെയാണ് ആ പോസ്റ്റിട്ടത്.
ഈ സംഭവം നടന്ന സമയത്ത് എനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായി. പെട്ടെന്ന് ഒരാള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി വരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ. ഇങ്ങനെ ഒക്കെ ഇദ്ദേഹം പറയുമെന്നും വിചാരിച്ചിരുന്നില്ല. അതും ഇത്രയും ആളുകളുമായി പോകുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഇങ്ങനെ ഇറങ്ങിവന്ന് പറയുമെന്ന് ഒട്ടും പ്രതിക്ഷിച്ചിരുന്നില്ല. അതെന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് എംവിഡിയുടെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടത്. ഞാന്‍ വണ്ടി നിര്‍ത്തി ഇറങ്ങി അവരോട് കാര്യം പറഞ്ഞു. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായെന്നും ഇത്രയും അപകടകരമായ രീതിയില്‍ പോകുന്ന വണ്ടി ഞങ്ങളെ ഇടിക്കുമോ എന്ന ഭയം ഉണ്ടായിരുന്നെന്നും അതുപോലെ തന്നെ ഡ്രൈവറുടെ വാക്കുകള്‍ തന്നെ മാനസ്സികമായി വേദനിപ്പിച്ചുവെന്നും പറഞ്ഞു. അത് പെട്ടെന്ന് സോള്‍വ് ചെയ്ത് വിടാനാണ് അവര്‍ ശ്രമിച്ചത്. എംവിഡി എന്നോട് പറഞ്ഞത് പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ സ്റ്റേഷനില്‍ പൊയ്‌ക്കോളു എന്നാണ്. എന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന സംബന്ധമായ തിരക്കിലായിരുന്നു ഞാന്‍. എന്റെ സഹായത്തിനായി സഹോദരനെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന സമയത്താണ് ഈ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ പോയാലും ഒരു പെറ്റിഷന്‍ എഴുതി കൊടുത്തു പോരുക എന്നത് മാത്രേ സംഭവിക്കുമായിരുന്നുള്ളു. ഇത്രയും ചര്‍ച്ച ചെയ്യപ്പെടുമെന്ന് പോലും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

അത് എങ്ങനെയെങ്കിലും സോള്‍വ് ചെയ്യണം എന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാവുക. അവര്‍ക്കും അവരുടെ പണിയുണ്ടാവും, ഇങ്ങനെ ഒരു ഹോണടി പ്രശ്നത്തിന് വേണ്ടി ഇത്രയും സമയം കളയണോ എന്നായിരിക്കും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക. എനിക്ക് ചോദിക്കാനുളളത് ജൂണ്‍ മാസം 19ാം തീയതി 2 മണി മുതല്‍ ആ ഭാഗത്ത് ഉണ്ടായിരുന്ന എംവിഡി ആരാണെന്നുള്ളത് കണ്ടെത്താലോ ചിലപ്പോ സ്ഥലം മാറികാണും. എന്നാലും ചോദിക്കുവാണ് ഞാന്‍ ഈ പറഞ്ഞ എംവിഡി എവിടെ ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം എംവിഡി സാക്ഷിയാണ്. യദുവിന് ഓര്‍മ്മയില്ലായിരിക്കും എന്നാലും എംവിഡിയ്ക്ക് ഓര്‍മ്മ കാണില്ലെ. അദ്ദേഹത്തെ ഞാന്‍ കണ്ടതെ ഇല്ല എവിടെയും. ശരിക്ക് അവരുടെ അടുത്തും കാര്യം തിരക്കേണ്ടതാണ്. ഒന്നും അങ്ങനെ മാഞ്ഞ് പോകുന്നില്ല. വേണമെങ്കില്‍ സിസിടിവി നോക്കാലോ ഞാന്‍ ശരിക്കുള്ള തീയതി പറഞ്ഞില്ലെ. എല്ലാവര്‍ക്കും തെളിവാണല്ലോ വേണ്ടത്. എല്ലാവരും പറയുന്നത് എന്തുകൊണ്ട് ഇതൊക്കെ അന്ന് പറഞ്ഞില്ല എന്നാണ്. ഞാന്‍ പറയുന്നത്, ഞാന്‍ അന്നും കേസ് കൊടുത്തിട്ടില്ല ഇന്നും കേസിലേക്ക് പോയിട്ടില്ല.
എനിക്കും മേയര്‍ക്കുമെന്നുള്ളത് മാത്രമല്ല ഒരുപാട് പേര്‍ക്ക് ഉണ്ടായിട്ടുണ്ടാവും ഇത്തരം അനുഭവങ്ങള്‍. ജെന്റ്‌സിനും ഉണ്ടായിട്ടുണ്ടാവും ഇത്തരം തര്‍ക്കങ്ങളൊക്കെ. കെ.എസ്.ആര്‍.ടി.സി എന്ന് മാത്രം ഞാന്‍ പറയുന്നില്ല. പ്രൈവറ്റ് ബസുകാരും മോശക്കാരല്ല. ചില കാര്‍ ഡ്രൈവര്‍മാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്. വഴക്കുകള്‍ സാധാരണമാണ് റോഡുകളില്‍. പക്ഷെ, സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കുന്ന ഒരു വ്യക്തി കുറച്ചുകൂടി സഭ്യമായ ഭാഷയില്‍ സംസാരിക്കേണ്ടതാണ്. അവരുടെ മനസ്സില്‍ അവര്‍ ചിന്തിച്ച് വെച്ചിരിക്കുന്നത് അങ്ങനെയായിരിക്കാം. വേറെ പ്രശ്നം ഒന്നും വരില്ല എന്നായിരിക്കും. ഞാനും ഒരു തൊഴിലാളിയാണ്. ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്. നമുക്ക് നമ്മുടേതായ ഒരു ന്യായമുണ്ട്. തള്ളികളയാവുന്ന ഒരു കാര്യമായിട്ട് എനിക്ക് ഇതിനെ തോന്നുന്നില്ല. ഞാന്‍ സത്യസന്ധമായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങളെ ഒരിക്കലും പ്രോത്സാപ്പിക്കരുതെന്ന് മാത്രമേ ഉള്ളു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.